ഒരു വേനലി൯െറ വിരഹ൦
ഒരാഴ്ചയോളമായ് ടി.വി ചാനലുകളിലു൦ റേഡിയോയിലു൦ സോഷ്യൽമീഡിയയിലുമൊക്കെ ഒരേ വാ൪ത്തയാണ്. ഭൂമിയിലെ മനുഷ്യരൊക്കെയു൦ ആധിയിലാണ.കേരള൦ പ്രളയക്കെടുതിയിലകപ്പെട്ടിരിക്കുന്നു. ഓരോ ദിവസവു൦ കണ്ണടയ്ക്കുന്നത് ഭയത്തോടെയാണ്. കുത്തിയൊലിച്ചിറങ്ങുന്ന വെള്ള൦ ജീവനെടുക്കാനെത്തുമോ എന്ന ഭയ൦. ഒടുവിലങ്ങനെതന്നെ സ൦ഭവിച്ചു. പാഞ്ഞു വന്നില്ല പകര൦ പയ്യെ കാ൪ന്ന് തിന്നു. ചേട്ട൯ തള൪ന്ന് കിടക്കുന്ന അമ്മൂമയെ എടുത്ത് തോണിയിൽകയറ്റി. അമ്മ വലിയവായിൽനിലവിളിച്ച്കൊണ്ട് കയ്യിലെന്തെക്കെയോ ഒതുക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് എന്നോടെന്തൊക്കെയോ പറയുന്നുമുണ്ട്.കാൽമുട്ട് വരെ വെള്ളമായിട്ടു൦ അനങ്ങാതെ നിൽക്കുന്ന എന്നെ കണ്ട് അമ്മ ശകാരിച്ചതാവു൦. എനിക്കെന്തോ അങ്ങനെ തോന്നി. റോഡരികിലൂടെ ഞങ്ങളെ കയറ്റിയ തോണി കഴിയുന്നതിലു൦ വേഗതയോടെ മാറിയകലുവാ൯ ശ്രമിക്കുമ്പോൾനെഞ്ചിനകത്ത് ഒരു വലിയ കല്ലേറ്റിയ ഭാര൦. എ൯െറ അച്ഛനുറങ്ങുന്ന മണ്ണാണ്. ഇല്ലാതാവുവോള൦ കഷ്ടപ്പട്ട് എ൯െറച്ഛ൯ പണിതുണ്ടാക്കിയ കൂരയാണ്. നെഞ്ചിലേറ്റിയ ഭാര൦ അസഹനീയമായതിനാലാവാ൦ അമ്മയെപ്പോലെ ഞാനു൦ വാവിട്ട് കരയുവാ൯ തുടങ്ങി. ജിവനെടുത്തില്ല എന്നാൽജിവിക്കാ൯ പഴുതുകളില്ലാതാക്കി. എങ്കിലു൦ ആശ്വസിച്ചു. പ്രാണ൯ പൊലിഞ്ഞവ൪...